Return Artefacts to India

ബ്രിട്ടീഷ് മ്യൂസിയം, ലൈബ്രറി, രാജകൊട്ടാരം, പ്രഭു മന്ദിരങ്ങൾ തുടങ്ങിയവ സന്ദർശിക്കുമ്പോൾ നമ്മുടെ ചോര തിളക്കും.
ഇന്ത്യയിൽ നിന്നും കട്ടെടുത്തതും, പിടിച്ചെടുത്തതും, നിർബന്ധസമ്മാനമായി നേടിയെടുത്തതും, ഒളിച്ചു കടത്തിയതുമായ എത്രയെത്ര വിലപ്പെട്ട സാധനങ്ങളും, രത്‌നങ്ങളും, പുസ്തകങ്ങളും, ചരിത്ര പ്രാധാന്യമേറിയ പൗരാണിക രേഖകളും എല്ലാമാണ് അവിടെയുള്ളത്? കോഹിനൂർ രത്‌നവും, ടിപ്പു സുൽത്താന്റെ ആയുധങ്ങളുമെല്ലാം അതിൽ ചിലതു മാത്രം. ഇന്ത്യൻ പട്ടാളക്കാരുപയോഗിച്ച വിവിധ തരത്തിലുള്ള ആയുധങ്ങൾ, ഒന്നാം സ്വതന്ത്ര സമരം അടിച്ചമർത്തിയ ശേഷം കൊണ്ടുപോയ മുഗള രാജാക്കന്മാരുടെ സ്വർണ – രത്‌ന ശേഖരങ്ങൾ, രാജ്ഞിമാരുടെയും രാജാക്കന്മാരുടെയും സ്വകാര്യ ഛായ ചിത്രങ്ങൾ….എന്തൊക്കെ, എന്തൊക്കെ?
സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾ രാജ്യത്തിന്റെ പൈതൃകമായ ഈ വിലപ്പെട്ട ചരിത്ര വസ്തുക്കൾ തിരിച്ചു കിട്ടുന്നതിന് വല്ല ശ്രമവും നടത്തിയോ? നടത്തിയെങ്കിൽ എന്തുകൊണ്ട് കിട്ടിയില്ല എന്നെല്ലാം ജനങ്ങളോട് പറയേണ്ടതുണ്ട്. അതല്ല, കൊള്ളയടിച്ചവയെല്ലാം ബ്രിട്ടീഷുകാർക്ക് അവകാശപ്പെട്ടതാണെങ്കിൽ അതും വ്യക്തമാക്കണം.
ഏറ്റവും നിരുത്തരവാദപരമായ കേന്ദ്ര സർക്കാർ നിലപാട് ഇന്ത്യൻ ജനതയോടുള്ള അവഹേളനമാണ്. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞു അമൃത് മഹോത്സവം ആഘോഷിക്കുമ്പോഴും ഇന്ത്യൻ വിമാനങ്ങളിലെ VT ( Viceroy’s Territory ) എന്ന ബ്രിട്ടീഷ് സർക്കാരിന്റെ അടയാളം മാറ്റാൻ തെയ്യാറാവാത്തവരാണല്ലോ ഇന്ത്യൻ ഭരണാധികാരികൾ. അവരിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാൻ!

Coronation of King Charles III

King Charles III will be crowned at Westminister Abbey today. He is the 40th Royal to be crowned since AD 973.
We demand that the new King (1) apologises to India for the massacre of Jalianwalabagh in 1919 and (2) declare that all heritage items, valuables, including Kohinoor Diamond, historical douments etc stolen and forcefully taken from India during their colonial rule will be returned to India.
Modi govt should have the backbone and tenacity to demand the above in the interest and honour of the Nation.
ഇന്ന് നടക്കുന്ന ചാൾസ് മൂന്നാമന്റെ കിരീട ധാരണ സമയത്ത്, അല്ലെങ്കിൽ അത് കഴിഞ്ഞാൽ, ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഇന്ത്യയോട് മാപ്പ് പറയുവാനും അതേപോലെ കോളനി വാഴ്ചകാലത്തു കവർന്നെടുത്ത കോഹിനൂർ രത്‌നമടക്കമുള്ള അമൂല്ല്യ സാധനങ്ങളും ചരിത്ര രേഖകളും തിരിച്ചു തരുമെന്ന് പ്രഖ്യാപിക്കാനും ആവശ്യപ്പെടാൻ മോദി സർക്കാർ തന്റെടവും ആർജവവും കാണിക്കണം.

PENSION REVISION OF BSNL PENSIONERS

GOOD NEWS !
PENSION REVISION – MEMBER (S) SAYS DECISION WITHIN A WEEK.
Com.K G Jayaraj General Secretary had a telephonic discussion on pension revision with Shri. Uma Shankar Pandey, Member (Services) , DoT on 01-05-2023.
Member( Services) has stated that he expected the decision on fitment factor within a week.
K G Jayaraj
General Secretary.

MAY DAY 2023 GREETINGS

May Day Greetings to all!
On this day we remember the Martyrs of Chicago who fought and died for 8 hours working day!
We remember all our comrades who sacrificed themselves for the upliftment of the workers and downtrodden in umpteen struggles all over the world!
We remember the martyrs of the glorious struggles of central govt employees in 1960, 1968 and various other struggles!
Comrades, your struggles and sacrifices are not in vain. Struggles continue world over for the emancipation of the toilers.
More and more attacks are coming against working class and the people. Let us continue our fight, whatever be the sacrifices!
“THE DAY WILL COME WHEN OUR SILENCE WILL BE MORE POWERFUL THAN THE VOICES YOU ARE THROTTLING TODAY ” – CHICAGO MARTYRS
MAY DAY GREETINGS TO ALL!
WORKERS OF THE WORLD UNITE

Drama without Actor

നടനില്ലാതെയും നാടകം നടക്കും
ഏകദേശം 25 വർഷം മുമ്പാണ്.സംഘടനാ കാര്യങ്ങൾക്കായി താമസം ഡൽഹിയിലേക്ക് മാറ്റിയ കാലം. ടെലികോം വകുപ്പിനെ കോർപറേഷൻ ആക്കാനുള്ള സർക്കാരിന്റെ നീക്കം, സംഘടന പിളർക്കാനുള്ള പിന്തിരിപ്പന്മാരുടെ ഗൂഢാലോചന, ജീവനക്കാരുടെ നിരവധി പ്രശ്നങ്ങൾ – കടുത്ത പ്രതിസന്ധി. തുടരെ തുടരെ മീറ്റിംഗുകൾ. എല്ലാ സ്ഥലത്തും ജനറൽ സെക്രട്ടറി തന്നെ വരണമെന്ന് ജീവനക്കാരുടെ പിടിവാശി. ഞാൻ ഇല്ലാതെ ഒന്നും ശരിയാകില്ലെന്നു എനിക്കും തോന്നൽ. യാത്ര കഴിഞ്ഞു രാത്രി വൈകി എത്തും. അതി രാവിലെ വീണ്ടും യാത്ര.
അത്തരമൊരു യാത്ര. ഉത്തരേന്ത്യയിലെ ഒരു പ്രധാന നഗരത്തിലേക്ക് ഡിവിഷണൽ സമ്മേളനം ഉൽഘാടനം ചെയ്യാൻ. യൂണിയന്റെ പഴയ കാറിൽ. ഒരു മണിക്കൂർ കഴിഞ്ഞു കാണും. മുന്നിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ ജാമായി കിടക്കുന്നു. മുന്നിലുള്ള പാലം തകർന്നിരിക്കുന്നു.
ഉടൻ കാർ തിരിച്ചു പിറകോട്ടു. കുറച്ച് കഴിഞ്ഞെങ്കിൽ കുരുങ്ങി പോയേനെ.
വളരെ വളഞ്ഞ വഴി ആണെങ്കിലും പോയെ പറ്റൂ എന്ന് എന്റെ വാശി. യോഗം കഴിയും മുമ്പ് എങ്ങിനെയെങ്കിലും എത്താമെന്ന ആത്മ വിശ്വാസം.
അവസാനം യോഗസ്ഥലത്തെത്തി, വൈകുന്നേരം 7 മണിക്ക്. സമ്മേളനം കഴിഞ്ഞു എല്ലാവരും പോയിരിക്കുന്നു, പ്രധാന ഭാരവാഹികൾ മാത്രം കാത്തുനിൽക്കുന്നു. ( അന്ന് മൊബൈൽ സർവീസ് ഒന്നും വരാത്തത് കൊണ്ട് വിവരം അറിയിക്കാനും പറ്റിയില്ല.)
പ്രസംഗങ്ങളും തർക്കവും ബഹളവും വെല്ലുവിളിയും ചെറിയതോതിൽ തല്ലും ഒത്തുതീർപ്പും തിരഞ്ഞെടുപ്പും എല്ലാം സാധാരണ മാതിരി ഭംഗിയായി കഴിഞ്ഞിരിക്കുന്നു. ഞാൻ എ ത്താത്തതുകൊണ്ട് ഒന്നിനും ഒരു കുറവും വന്നിട്ടില്ല.
അപ്പോഴാണ് എനിക്ക് ഒരു കാര്യം ബോധ്യമാ യത് . എന്റെ ഒന്നര – രണ്ട് മണിക്കൂർ പ്രസംഗവും ബോധവത്കരണവുമെല്ലാം നടന്നിട്ടില്ലെങ്കിലും സംഗതിയെല്ലാം കൃത്യമായി നടക്കുമെന്ന്. ചിലപ്പോൾ കൂടുതൽ ഭംഗിയായി.
എന്നാൽ ഞാൻ നന്നായോ? തരിമ്പും നന്നായില്ല. ‘നായയുടെ വാൽ ഓടക്കുഴലിൽ ഇട്ടാലും…’.
ഇതിപ്പോഴോർക്കാൻ ഒരു കാരണമുണ്ടായി. അത് പിന്നെ പറയാം.
വി എ എൻ നമ്പൂതിരി 29.03.2023
May be an image of 1 person and standing
 
 
 
s
 

Which is the most important seat ?

ഏറ്റവും പ്രധാന ഇരിപ്പിടം ഏതു?
ഒരു യോഗത്തിൽ, സമ്മേളനത്തിൽ, വിവാഹ കൂട്ടായ്മയിൽ, നാലുപേർ കൂടുന്ന സ്ഥലത്ത് – ഏറ്റവും ശ്രദ്ധേയമായ, പ്രാധാന്യമർഹിക്കുന്ന ഇരിപ്പിടം ഏതാണ്?
പ്രസിഡന്റ്‌, ഉൽഘാടകൻ, സ്വാഗത പ്രാ സംഗികൻ , തുടങ്ങിയവരുടെ ഇരിപ്പിടം എന്ന് നിങ്ങൾ പറഞ്ഞേക്കാം.
തെറ്റി. മുഴുവനായി തെറ്റി.
എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടം ഞാൻ ഇരിക്കുന്നതാണ്. വേദിയിലായാലും സദസ്സിലായാലും മുൻപിലായാലും, പിറകിലായാലും, മറ്റെവിടെ ആയാലും. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് എന്റെ തോന്നൽ.ഇരിക്കുമ്പോഴും എഴുന്നേറ്റ് പോകുമ്പോഴും ഞാൻ അതുകൊണ്ട് വളരെ ശ്രദ്ധിക്കും.
നിങ്ങളും എന്റെ അഭിപ്രായത്തോട് യോജിക്കുമല്ലോ.
ഫോട്ടോ ഗ്രാഫർമാരോ, മൊബൈലിൽ ഫോട്ടോ എടുക്കുന്നവരോ അടുത്തെത്തിയാൽ അവരുടെ ശ്രദ്ധ ഏതു വിധവും നേടി ഫോട്ടത്തിൽ വരാൻ ശ്രമിക്കും. നേതാക്കൾ പരിചയമുണ്ടായാലും ഇല്ലെങ്കിലും അടുത്തു പോയി കുശലം പറയും. അവരുടെ കൂടെ ഒരു ഫോട്ടോ കിട്ടിയാൽ ആയല്ലോ. ഫോട്ടോയിൽ ഏതു അടവും ഉപയോഗിച്ച് കയറിപ്പറ്റാൻ മിടുക്കനാണ് ഞാൻ എന്നാണ് കൂട്ടുകാരുടെ അഭിപ്രായം.
എനിക്ക് ഒരു സംശയുമില്ല , എനിക്ക് ഞാൻ ആണ് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാൻ എവിടെയുണ്ടോ അവിടമാണ് ഏറ്റവും പ്രധാന സ്ഥലവും. അങ്ങിനെതന്നെ ആയിരിക്കും നിങ്ങൾക്കും എന്ന് കരുതുന്നു.
വി എ എൻ നമ്പൂതിരി 30.03.2023

Make train journeys senior citizen friendly

തീവണ്ടി യാത്രകൾ വയോജന സൗഹൃദമാക്കുക :

തങ്ങളുടെ നല്ല കാലത്ത് ജോലിത്തിരക്കും, കുട്ടികളെ വളർത്തലും മറ്റുമായി യാത്രകൾ ചെയ്യാനും സ്ഥലങ്ങൾ കാണാനും മറ്റും കഴിഞ്ഞിരുന്നില്ല. പ്രായമായപ്പോഴാണ് യാത്ര ചെയ്യാൻ സമയവും സന്ദർഭവും ലഭിക്കുന്നത്. ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ബന്ധുഗൃഹങ്ങൾ, എന്നിവയെല്ലാം സന്ദർശിക്കാനും സന്തോഷിക്കാനും വയോജനങ്ങൾക്ക് സ്വാഭാവികമായും ആഗ്രഹമുണ്ട്.

സർക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി കൈക്കൊള്ളേണ്ട കാര്യങ്ങൾ :

1. റെയിൽവേ ടിക്കറ്റ് ചാർജിൽ വയോജനങ്ങൾക്കു നൽകിയിരുന്നതും, കോവിഡ് കാലത്ത് റദ്ദ് ചെയ്തതുമായ ഇളവുകൾ പുനസ്ഥാപിക്കണം.
2. വയോജനങ്ങൾക്ക് തീവണ്ടിയിൽ ലോവർ ബെർത്ത്‌ നിർബന്ധമായും അനുവദിക്കണം
3. ഒരു കമ്പാർട്മെന്റിൽ 4 ശുചി മുറികളുള്ളതിൽ ഓരോ വശത്തും ഒരു ശുചിമുറിയിലെങ്കിലും യൂറോപ്യൻ ക്ലോസേറ്റ് വേണം.
4. ശുചിമുറിയിൽ ഹാൻഡ്‌വാഷ്, വേസ്റ്റ് ബാസ്കറ്റ് എന്നിവക്ക് പുറമെ ക്ലോസെറ്റിൽ ഇരുന്നാൽ എഴുനേൽക്കാനും പിടിച്ചു നിൽക്കാനും ആവശ്യമായ പിടികൾ ചുമരുകളിൽ ഉറപ്പിക്കണം.
5. തീവണ്ടിയിലും സ്റ്റേഷനിലെ കടകളിലും മധുരമില്ലാത്ത ചായ / കാപ്പി ചോദിച്ചാൽ നൽകണമെന്ന് റെയിൽവേയുടെ കല്പനയുണ്ടെങ്കിലും അത് നടപ്പിലാക്കപ്പെടുന്നില്ല. കർശനമായ നിർദേശങ്ങൾ നൽകി നടപ്പാക്കണം.
6. പല റെയിൽവേ പ്ലാറ്റഫോമുകളിലും ആവശ്യമായത്ര ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ വണ്ടി കാത്തിരിക്കുന്ന പല മുതിർന്ന പൗരമാർക്കും വളരെ വിഷമിച്ചു നിൽക്കേണ്ടി വരുന്നു. പ്ലാറ്റ് ഫോമിൽ വയോജനങ്ങൾക്ക് ഇരിപ്പിടങ്ങൾ റിസേർവ് ചെയ്യണം.
7. വണ്ടിയിൽ യാത്ര ചെയ്യുന്ന ഡോക്ടർമാരുടെ മൊബൈൽ നമ്പറും സീറ്റ്‌ / ബെർത്ത്‌ നമ്പറും TTE വശം ഉണ്ടാകണം. വല്ലയാത്രക്കാർക്കും അസുഖം വന്നാൽ ഉടൻ അടുത്ത സ്റ്റേഷൻ വരെ പ്രാഥമിക ചികിത്സ നടത്താൻ കഴിയണം.
8. തീവണ്ടിയിൽ വയോജനങ്ങൾക്കു സുരക്ഷ ഉറപ്പാക്കണം

ഇവയെല്ലാം നടപ്പാക്കാൻ റയിൽവേയും കേന്ദ്ര സർക്കാരും തെയ്യാറാകാണം.

വി എ എൻ നമ്പൂതിരി, പ്രസിഡന്റ്‌ SCFWA 26.03.2023

Protest against anti – senior citizen policy of the central government

കേന്ദ്ര സർക്കാർ, നിലവിലുള്ള സാമൂഹ്യ സുരക്ഷ പദ്ധതികൾ പോലും തകർക്കുകയാണ്. 200 രൂപ വയോജന പെൻഷൻ വർഷമേറെയായിട്ടും വർധിപ്പിച്ചില്ല. നാട്ടിന്റെ അന്നദാതാക്കളായ കർഷകർക്കോ, കർഷകത്തൊഴിലാളികൾക്കോ ഒരു ആനുകൂല്യവും നൽകുന്നില്ല. കേന്ദ്ര ജീവനക്കാർക്ക് പഴയ പെൻഷൻ പുനസ്ഥാപിക്കാൻ തെയ്യാറല്ല.

കോർപറേറ്റുകൾക്കു ലക്ഷക്കണക്കിന് കോടി രൂപ നികുതിയിലും മറ്റുമായി ഇളവ് നൽകുന്ന കേന്ദ്രം, വയോജനങ്ങളുടെ പെൻഷൻ തുടങ്ങി എല്ലാ കാര്യങ്ങളിലും നിഷേധ നയം തുടരുന്നു. ശക്തിയായ പ്രതിഷേധം അനിവാര്യം.

വി എ എൻ നമ്പൂതിരി, പ്രസിഡന്റ്‌ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ. 26.03.2023

Remembering Com. K.T.Muhammed, Drama Writer

2023 മാർച്ച്‌ 25 – നാടക കുലപതി സ കെ ടി മുഹമ്മദിന്റെ പതിനഞ്ചാം ചരമദിനം.

സാഹിത്യ സാംസ്‌കാരിക പ്രവർത്ത നത്തിനൊപ്പം താൻ ജോലിയെടുത്ത കമ്പിത്തപാൽ സർവീസ് രംഗത്തെ പ്രക്ഷോഭ ങ്ങളിലെല്ലാം മുന്നിൽ ഉണ്ടായിരുന്ന സഖാവ്. 1968ലെ പണിമുടക്കിനെ തുടർന്നു പുറത്തായി. പിന്നീട് പൂർണ സമയം കലക്ക് വേണ്ടി. അടുത്ത സുഹൃത്ത്, സഖാവ്.

നഗരമധ്യത്തിൽ, മാനാഞ്ചിറ SBI ആഫീസിനടുത്തു പ്രതിമ സ്ഥാപിച്ച് കോഴിക്കോട് കോർപറേഷൻ സഖാവിനെ ആദരിച്ചു. ബഹു. മേയറെ സമീപിച്ചതിനെ തുടർന്നു ആദ്യം വിട്ടുപോയിരുന്ന നാമ ഫലകവും സ്ഥാപിച്ചു.

പ്രതിമ വൃത്തിയാക്കുകയും, സ്ഥലപരിമിതി കണക്കിലെടുത്തു കൊണ്ടു തന്നെ ചുറ്റുപാടും ചെറിയതെങ്കിലും ഒരു വലയം നിർമിക്കുകയും മറ്റും ചെയ്തു സ്മാരകസ്ഥലം മെച്ചപ്പെടുത്തണമെന്ന അഭിപ്രായമുണ്ട്.

എല്ലാ വർഷവും പല പരിപാടികളോടെ പുകാസ, കെ ടി യുടെ സ്മരണ പുതുക്കാറുണ്ട്. അനുമോദനങ്ങൾ! അതോടൊപ്പം പുകാസയും കോര്പറേഷനും മുൻകൈയെടുത്ത് സ്ഥലം വൃത്തിയാക്കുകയും കെ ടി യുടെ ചരമ ദിനത്തിൽ അവിടെ പുഷ്പ മാലയോ, പുഷ്പ ചക്രമോ സമർപ്പിക്കുന്നതും ഉചിതമായിരിക്കും.

സ കെ ടി മുഹമ്മദിന്റെ സ്മരണയിൽ ഒരു പിടി രക്ത പുഷ്പങ്ങൾ!

വി എ എൻ നമ്പൂതിരി 23.03.2023