About names

പുതിയ കാര്യമൊന്നുമല്ല ; പക്ഷെ എളുപ്പം ദഹിച്ചെന്നു വരില്ല.
രണ്ടു കൊല്ലം മുമ്പ് റേഷൻ കാർഡ് പുതുക്കിയപ്പോൾ ഞാൻ ഗൃഹ നായകനായിരുന്നത് മാറി എന്റെ ഭാര്യ ( പങ്കജം ) ഗൃഹനായികയായാണ് ലഭിച്ചത്. നല്ല സന്തോഷവും അഭിമാനവും തോന്നി. പണ്ടും ഇപ്പോഴും എന്റെ വീട്ടിലെ ഗൃഹനായിക അവർ തന്നെയാണ്. കേരള സർക്കാരിന്റെ നല്ല തീരുമാനം. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പടി കൂടി.
അപ്പോഴേ എന്റെ മനസ്സിൽ ഉയർന്ന് വന്ന ഒരു കാര്യമുണ്ട്. കുട്ടികൾക്ക് പേരിടുമ്പോൾ മിക്കവാറും അവരുടെ അച്ഛന്റെ പേർ അതിന്റെ കൂടെ ഉണ്ടാവും. എന്റെ മക്കളുടെ കാര്യം തന്നെ എടുക്കാം. എന്റെ പേർ കൂട്ടിചേർത്ത് ഷാജി നാരായണൻ, മിനി നാരായണൻ എന്നാണ് പേരിട്ടത്. ഇപ്പോൾ എനിക്ക് തോന്നുന്നത് പേർ നൽകേണ്ടിയിരുന്നത് ഷാജി പങ്കജം, മിനി പങ്കജം എന്നാണ്. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അമ്മയുടെയും അച്ഛന്റെയും പേരുകളും, അതേപോലെ അമ്മയുടെ പേര് മാത്രവുമായി നാമകരണം ലഭിച്ച ചിലരുടെ വിവരം എനിക്ക് അറിയാം. അവരെ അഭിനന്ദിക്കുന്നു.
അമ്മമാരുടെ പേർ കൂട്ടിച്ചേർക്കണമെന്ന് പറയുന്നതിലെ ന്യായങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയാണ് എന്നുള്ളതാണ്. രണ്ടാമത്തേത് ശൈശവ കാലത്തെങ്കിലും കുട്ടിയുടെ ജീവിതത്തിൽ ഏറ്റവുമധികം ബന്ധപ്പെടുന്നത് അമ്മയാണ്. മുലപ്പാൽ കൊടുത്തും, ഭക്ഷണം കൊടുത്തും, താരാട്ട് പാട്ട് പാടി ഉറക്കിയും.. എല്ലാം ചെയ്യുന്നത് അമ്മ തന്നെ. ഇനിയും പറയാൻ കാര്യങ്ങൾ ഉണ്ടാവും.
മുൻപായിരുന്നെങ്കിൽ വിവാഹം കഴിച്ചാൽ പല സ്ത്രീകളും ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കാറുണ്ട്. പഠനവും, ഉപരി പഠനവും കഴിഞ്ഞു ജോലിയും ലഭിച്ച ശേഷം വിവാഹം കഴിക്കുന്ന ഈ കാലത്ത് ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കുന്നത് മിക്കവാറും ഇല്ലാതായിരിക്കുന്നു. ഐഡന്റിറ്റി കാർഡും, ആധാറും, പാസ്സ്പോർട്ടും തുടങ്ങി പല രേഖക ളിലുമുള്ള പേരിനോട് ഭർത്താവിന്റെ പേർ കൂടി ചേർത്താൽ ഉണ്ടാകുന്ന വിഷമതകൾ തന്നെ കാരണം. മറ്റൊരു കാര്യം കൂടി ഉണ്ട്. വിവാഹ മോചനവും രണ്ടാം വിവാഹവും വര്ധിക്കുന്ന ഇന്നത്തെ കാലത്ത് ഭർത്താവിന്റെ പേർ കൂട്ടിച്ചേർക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
അപ്പോൾ അച്ഛന്റെയോ ഭർത്താവിന്റെയോ പേർ കൂട്ടിച്ചേർക്കുന്നതിന്നു പകരം ആദ്യം മുതലേയുള്ള, കൂട്ടിച്ചേർത്ത അമ്മയുടെ പേർ തന്നെ പെൺകുട്ടികൾക്ക് ഉത്തമം. അതല്ല, രണ്ടും വേണ്ട എന്ന അഭിപ്രായവും ഉണ്ട്. പലരുടെയും പേരുകളിൽ അച്ഛന്റെയും അമ്മയുടെയും പേർ ഇല്ലല്ലോ.
ഇനി ആൺകുട്ടികളുടേതോ? അതും അമ്മയുടെ പേർ കൂട്ടിച്ചേർക്കുന്നതാണ് ശരി എന്നാണ് എന്റെ അഭിപ്രായം. മകൻ ആയാലും മകൾ ആയാലും അമ്മയോട് തന്നെയാണല്ലോ കൂടുതൽ അടുപ്പം. ഇവിടെയും രണ്ടു പേരുടെയും പേർ കൂട്ടി ചേർക്കാതെയും ഇരിക്കാം.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവും. ചർച്ചകളും നല്ലത് തന്നെ.
വി എ എൻ 27.04.2024
May be an image of 1 person
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Shaji Narayanan, Naveen Sekhar and 21 others

My Life, Struggles

‘ സമരം, ജീവിതം ‘ പ്രസിദ്ധീകരിച്ച് ഇന്നേക്ക് മൂന്നു വർഷം. സരോജ് ഭവനിൽ വെച്ച് പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചുവെങ്കിലും കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ആയി നടത്തി. സഖാക്കൾ എ കെ പദ്മനാഭൻ, ടി പി രാമകൃഷ്ണൻ എം എൽ എ അടക്കം ഒട്ടേറെ പ്രിയപ്പെട്ടവർ പങ്കാളികളായി. പുസ്തക പ്രകാശന പരിപാടിക്ക്‌ സഖാക്കൾ പി എം വി പണിക്കർ, കെ കെ സി പിള്ള, എ കെ രമേശ്‌ തുടങ്ങി ഒട്ടേറെ സഖാക്കൾ മുൻകൈയെടുത്തു. രണ്ടു മാസത്തിനകത്ത് രണ്ടാമത്തെ പതിപ്പും ഇറക്കാൻ കഴിഞ്ഞു.
ചിന്ത, ദേശാഭിമാനി വാരികപ്പതിപ്പ് കൈരളി, വയോജന വാർത്ത, പെന്ഷണർ ലിങ്ക്, BSNL ക്രൂസെഡർ തുടങ്ങി പലതിലും അഭിപ്രായങ്ങൾ വരികയുണ്ടായി. പല സഖാക്കളും കത്തിലൂടെയും നേരിട്ടും അഭിനന്ദനം അറിയിക്കുകയും ചെയ്തു. സുഹൃത്തുക്കളും പ്രത്യേകിച്ച് വിവിധ സംഘടനാ പ്രവർത്തകരും പുസ്തക വില്പനയിൽ കാര്യമായി സഹായിച്ചു. സ. പി വി സി മാത്രം ഏകദേശം 1000 ത്തോളം പേരുടെ മേൽവിലാസം അയച്ചു തരികയും അവർക്കു പുസ്തകങ്ങൾ വി പി പി യായി അയച്ചു കൊടുക്കുകയും ചെയ്തു.
പ്രകാശന ദിവസം 25,000 രൂപ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് പുസ്തക വരുമാനത്തിൽ നിന്നു മുൻകൂറായി സംഭാവന നൽകുകയുണ്ടായി. രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചപ്പോൾ അതിന്നു മുൻകൈയെടുത്ത AIBDPA സംസ്ഥാന കമ്മിറ്റിക്കും മുൻകൂറായി 25,000 രൂപ സംഭാവന നൽകി.
പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ My Life, Struggles ‘ ഏകദേശം അതേ സമയം ബാംഗ്ലൂരിൽ വെച്ച് 500 ൽ പരം ടെലികോം സഖാക്കളുടെ യോഗത്തിൽ വെച്ച് AIIEA യുടെ സമുന്നത നേതാവ് സ. അമാനുള്ള ഖാൻ പ്രകാശനം ചെയ്തു. BSNLEU കർണാടക സർക്കിൾ സെക്രട്ടറി സ. എഛ് ഡി സുദർശൻ ആണ് അതിന്നു മുൻകൈ എടുത്തത്. 350 ലേറെ കോപ്പികൾ അവിടെ വെച്ച് തന്നെ മേടിക്കപ്പെട്ടു. തുടർന്നു AIBDPA, NCCPA അഖിലേന്ത്യ സമ്മേളനങ്ങളിൽ വെച്ച് മിക്കവാറും ബാക്കി കോപ്പികളും ചിലവായി.
മലയാളം പുസ്തകത്തിന്റെ 100 ൽ പരം കോപ്പികൾ കയ്യിലുണ്ട്. ആവശ്യക്കാർ അറിയിച്ചാൽ വി പി പി ആയി അയക്കാം. പുസ്തക വില 250 രൂപ. വില്പന വില 200 രൂപ. വി പി പി ചാർജ് അടക്കം 250 രൂപക്ക് അയക്കും.
പുസ്തക പ്രസാധനവുമായും പുസ്തകം മേടിച്ചും അഭിപ്രായം അറിയിച്ചും സഹകരിച്ച എല്ലാവർക്കും നന്ദി!
വി എ എൻ 27.04.2024 Mobile : 9868231431
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Sreeja Pramod and 10 others

MY LIFE, STRUGGLES..

‘ സമരം, ജീവിതം ‘ പ്രസിദ്ധീകരിച്ച് ഇന്നേക്ക് മൂന്നു വർഷം. സരോജ് ഭവനിൽ വെച്ച് പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചുവെങ്കിലും കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ആയി നടത്തി. സഖാക്കൾ എ കെ പദ്മനാഭൻ, ടി പി രാമകൃഷ്ണൻ എം എൽ എ അടക്കം ഒട്ടേറെ പ്രിയപ്പെട്ടവർ പങ്കാളികളായി. പുസ്തക പ്രകാശന പരിപാടിക്ക്‌ സഖാക്കൾ പി എം വി പണിക്കർ, കെ കെ സി പിള്ള, എ കെ രമേശ്‌ തുടങ്ങി ഒട്ടേറെ സഖാക്കൾ മുൻകൈയെടുത്തു. രണ്ടു മാസത്തിനകത്ത് രണ്ടാമത്തെ പതിപ്പും ഇറക്കാൻ കഴിഞ്ഞു.
ചിന്ത, ദേശാഭിമാനി വാരികപ്പതിപ്പ് കൈരളി, വയോജന വാർത്ത, പെന്ഷണർ ലിങ്ക്, BSNL ക്രൂസെഡർ തുടങ്ങി പലതിലും അഭിപ്രായങ്ങൾ വരികയുണ്ടായി. പല സഖാക്കളും കത്തിലൂടെയും നേരിട്ടും അഭിനന്ദനം അറിയിക്കുകയും ചെയ്തു. സുഹൃത്തുക്കളും പ്രത്യേകിച്ച് വിവിധ സംഘടനാ പ്രവർത്തകരും പുസ്തക വില്പനയിൽ കാര്യമായി സഹായിച്ചു. സ. പി വി സി മാത്രം ഏകദേശം 1000 ത്തോളം പേരുടെ മേൽവിലാസം അയച്ചു തരികയും അവർക്കു പുസ്തകങ്ങൾ വി പി പി യായി അയച്ചു കൊടുക്കുകയും ചെയ്തു.
പ്രകാശന ദിവസം 25,000 രൂപ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് പുസ്തക വരുമാനത്തിൽ നിന്നു മുൻകൂറായി സംഭാവന നൽകുകയുണ്ടായി. രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചപ്പോൾ അതിന്നു മുൻകൈയെടുത്ത AIBDPA സംസ്ഥാന കമ്മിറ്റിക്കും മുൻകൂറായി 25,000 രൂപ സംഭാവന നൽകി.
പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ My Life, Struggles ‘ ഏകദേശം അതേ സമയം ബാംഗ്ലൂരിൽ വെച്ച് 500 ൽ പരം ടെലികോം സഖാക്കളുടെ യോഗത്തിൽ വെച്ച് AIIEA യുടെ സമുന്നത നേതാവ് സ. അമാനുള്ള ഖാൻ പ്രകാശനം ചെയ്തു. BSNLEU കർണാടക സർക്കിൾ സെക്രട്ടറി സ. എഛ് ഡി സുദർശൻ ആണ് അതിന്നു മുൻകൈ എടുത്തത്. 350 ലേറെ കോപ്പികൾ അവിടെ വെച്ച് തന്നെ മേടിക്കപ്പെട്ടു. തുടർന്നു AIBDPA, NCCPA അഖിലേന്ത്യ സമ്മേളനങ്ങളിൽ വെച്ച് മിക്കവാറും ബാക്കി കോപ്പികളും ചിലവായി.
മലയാളം പുസ്തകത്തിന്റെ 100 ൽ പരം കോപ്പികൾ കയ്യിലുണ്ട്. ആവശ്യക്കാർ അറിയിച്ചാൽ വി പി പി ആയി അയക്കാം. പുസ്തക വില 250 രൂപ. വില്പന വില 200 രൂപ. വി പി പി ചാർജ് അടക്കം 250 രൂപക്ക് അയക്കും.
പുസ്തക പ്രസാധനവുമായും പുസ്തകം മേടിച്ചും അഭിപ്രായം അറിയിച്ചും സഹകരിച്ച എല്ലാവർക്കും നന്ദി!
വി എ എൻ 27.04.2024 Mobile : 9868231431
<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:

Haridasan Nambiar, Sreeja Pramod and 7 others

XVIII Parliament Elections

പതിനെട്ടാം പാർലിമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി രേഖപ്പെടുത്തി. കൂടെ ഭാര്യ പങ്കജവും.
1957 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും, അത് കേരളത്തിലായാലും ഡൽഹിയിലായാലും, വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം . 1957 ൽ പോളിങ് ഓഫീസർ ആയും പ്രവർത്തിച്ചു.
ഡൽഹിയിൽ ആയിരുന്ന കാലത്ത് ആദ്യമൊക്കെ കേരളത്തിൽ വന്നു വോട്ട് ചെയ്തു. പിന്നെ ഡൽഹിയിൽ തന്നെ വോട്ടർ ആകാൻ അപേക്ഷ നൽകി. സ. മണി ബോസും ഞാനും ഒന്നായാണ് അപേക്ഷ നൽകിയത്. ബംഗ്ലാദേശ് കാരനാണെന്ന തർക്കം ഉയർത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മണി ബോസിന്റെ അപേക്ഷ തള്ളി. എന്റെ അപേക്ഷയും അതേ കാരണം പറഞ്ഞു തള്ളി.
ഞാൻ മേലെയുള്ള ആഫീസർക് പരാതി കൊടുത്തു. പരാതി പരിശോധിക്കാൻ എന്നെ വിളിച്ചു വരുത്തി. അപേക്ഷ നിരസിച്ച ഓഫീസർ തന്റെ ഭാഗം ന്യായീകരിച്ചു. ചെറുപ്പക്കാരനായ ജില്ലാ കളക്ടർ നന്നായി ചിരിച്ചു കൊണ്ട് ഉദ്യോഗസ്ഥനോട് പറഞ്ഞു : നമ്പൂതിരി എന്ന് കണ്ടാൽ കേരളത്തിൽ നിന്നാണെന്ന് ഇതുവരെ മനസ്സിലാക്കിയിട്ടില്ലേ എന്ന്. എനിക്ക് ഐഡന്റിറ്റി കാർഡ് കിട്ടുകയും ചെയ്തു.
കേരളത്തിലേക്ക് 2017 ൽ തിരിച്ചെത്തിയപ്പോൾ കാർഡും ഇവിടുത്തേതാക്കി മാറ്റി. വോട്ടു ചെയ്യുകയും.
അതിലിടക്ക് ഒരു തവണ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പ്രവർത്തിക്കുകയുണ്ടായി, ആരുമാരും അറിയാതെ.
കേരളത്തിൽ ഇടതുപക്ഷത്തിന്നു ഇന്നുള്ളതിൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയമില്ല. ബി ജെ പി ക്കു അക്കൗണ്ട് തുറക്കാൻ കഴിയുകയുമില്ല. എല്ലാ സീറ്റുകളിലും എൽ ഡി എഫ് വിജയിക്കും എന്ന് ആഗ്രഹിക്കുന്നു. ജൂൺ 4 വരെ വിധിക്ക് കാത്തിരിക്കാം.
വി എ എൻ 26.04.2024

I am in rush ! Give way for me !

ഞാൻ തിരക്കിലാണ്..
ധാരാളം സ്ഥലമുണ്ടെങ്കിലും, റിസർവേഷൻ ഉണ്ടെങ്കിലും, തീവണ്ടി വന്നു ആൾക്കാർ ഇറങ്ങിക്കഴിയുന്നതിന്നു മുൻപേ, എനിക്ക് ആദ്യം വണ്ടിയിൽ കയറണം. പ്രായമായവരും കുട്ടികളും സ്ത്രീകളുമൊന്നും എനിക്ക് പ്രശ്നമല്ല. അവർ സൗകര്യത്തിൽ കയറിക്കോട്ടെ. അതേപോലെ തന്നെ തിരക്കിലൂടെ വാതിൽക്കലെത്തി വണ്ടി നിന്നാൽ ആദ്യം എനിക്ക് ഇറങ്ങണം…
വണ്ടിയിൽ നിന്നും ഇറങ്ങി ഓട്ടമാണ് പെയ്ഡ് ഓട്ടോ സ്റ്റാൻഡിലേക്ക്. അവിടെ ക്യൂ നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചു മുൻപിലെത്തി ടിക്കറ്റ് എടുക്കണം. ക്യൂവിലുള്ളവരുടെ വെറുപ്പ് നോട്ടങ്ങൾ കണക്കിലെടുക്കാതെ എങ്ങിനെയും ആദ്യത്തെ ഓട്ടോവിൽ തന്നെ കയറും..
വിമാനത്തിൽ കയറാനും ഇറങ്ങാനുമൊക്കെ എനിക്ക് ഇതേ തിരക്കാണ്. ടാക്സി പിടിക്കാനും..
എനിക്ക് സീബ്ര ലൈൻ തീരെ ഇഷ്ടമല്ല. ഞാൻ സ്കൂട്ടറിലൊ, കാറിലൊ പോകുമ്പോൾ നടന്നു പോകുന്ന ദരിദ്രവാസികൾക്ക് വേണ്ടി എന്തിനാണ് ഇടക്കിടക്കെ റോഡ് മുറിച്ചു കടക്കാൻ സീബ്ര ലൈനും അതിന്നു മുൻപേ കാർ / വാഹനങ്ങൾ നിർത്താൻ വരയും വരച്ചു വെച്ചിരിക്കുന്നത്. ഞാൻ അത് കണക്കാക്കാറേയില്ല. സീബ്ര ലൈനിനു തൊട്ടേ നിർത്തുള്ളൂ. കാൽ നടക്കാർ ബേജാറായി ഓടി മറുവശം പോകുന്നത് കാണാൻ എന്ത് സുഖമാണ്!
ഇരുചക്രവാഹനമോ, കാറോ ഓടിക്കുമ്പോൾ എനിക്ക് നല്ല വേഗതയിൽ പോയേ പറ്റൂ. ഇടതു, വലതു തിരിഞ്ഞു മറ്റു വാഹനങ്ങളെ മറി കടന്നു പോയില്ലെങ്കിൽ എനിക്ക് ഒരു സുഖവുമില്ല ; ഞാൻ തിരക്കിലല്ലേ. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഹോൺ ഇടക്കിടെ അടിച്ചു എന്റെ തിരക്ക് മറ്റുള്ളവരെ അറിയിക്കണം, അവർ എനിക്ക് വഴിമാറിതരണം.
കടയിൽ പോയാലും, അവിടെ ആളുകൾ കാത്തുനിന്നാലും സാധനങ്ങൾ എനിക്ക് ആദ്യം കിട്ടണം. എനിക്ക് തിരക്കല്ലേ. എങ്ങിനെയും ഞാൻ ഒപ്പിച്ചെടുക്കും.
വിവാഹത്തിന് പോയാൽ, ഭക്ഷണം കഴിക്കാൻ ഞാൻ ആദ്യ പന്തിയിൽ തന്നെ ഉണ്ടാവും. വിവാഹ ചടങ്ങുകൾ കഴിയുന്നതിനു മുൻപേ തന്നെ, ഡൈനിംഗ് ഹാളിലെത്തി ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. വധൂ വരന്മാരെ കണ്ടു ആശംസ നൽകുന്നതെല്ലാം പിന്നെയാവാം. ഞാൻ തിരക്കിലല്ലേ?
ഹോട്ടലുകളിൽ അകത്തു സീറ്റുകൾ എല്ലാം പൂർണമായി, മറ്റുള്ളവർ തങ്ങളുടെ ഊഴത്തിന് കാത്തു നിൽക്കുമ്പോൾ, ടോയ്‌ലെറ്റിൽ പോകണമെന്ന് പറഞ്ഞു ഞാൻ അകത്തു കയറും. പിന്നെ ഭക്ഷണം കഴിച്ച ശേഷം മതിയല്ലോ ടോയ്ലറ്റ്.
അതേ ഞാൻ തിരക്കിലാണ്, എല്ലാ ഇടങ്ങളിലും ഞാൻ ആയിരിക്കണം ആദ്യം. മറ്റു നിയമങ്ങളും ചിട്ടകളും ഒന്നും എനിക്കു ബാധകമല്ല. പിടിച്ചു പോയാൽ പറയാൻ വേണ്ടി ഒന്ന് രണ്ടു എം പി മാരുടെയും എം എൽ എ മാരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മറ്റും പേരും അവരോടുള്ള അടുപ്പവും റെഡിയായി കയ്യിലുണ്ട്. പിന്നെന്തിനു പേടിക്കണം?
ഇത് ഇവിടെ, കേരളത്തിൽ. US ലൊ, ഗൾഫിലോ, യു കെ യിലോ മറ്റു വിദേശ രാജ്യങ്ങളിലെവിടെപ്പോയാലും ഞാൻ നിയമം കൃത്യം കൃത്യമായി പാലിക്കും. അവിടെ എനിക്ക് തിരക്കില്ല. കാരണം എന്റെ ലൈസൻസ് നഷ്ടപ്പെടാനോ , ജയിലിൽ പോകാനോ എനിക്കിഷ്ടമല്ല. മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ മാനം കാക്കേണ്ടവരല്ലേ നമ്മൾ!
എനിക്ക് തിരക്കാണ്, അത് കൊണ്ട് എല്ലാവരും എനിക്ക് വഴി മാറിതരണം. മനസ്സിലായല്ലോ?

XVIII PARLIAMENT ELECTIONS – OUR DUTY

പതിനെട്ടാം പാർലിമെന്റ് തെരഞ്ഞെടുപ്പ്.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും പുരോഗതിക്കും വേണ്ടി പാർലമെന്റിൽ ശക്തിയായി ശബ്ദമുയർത്താൻ…
ഭരണഘടനയിലെ പ്രഖ്യാപിത മൗലികാവകാശങ്ങൾ ജാതി – മത – രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ 142 കോടി ജനങ്ങൾക്കും ലഭ്യമാക്കാൻ..
സാമ്രാജ്യത്വ – മൂലധന – കോർപറേറ്റുകളുടെ രൂക്ഷമായ ചൂഷണത്തിനെതിരെ പോരാടാൻ…
പാവപ്പെട്ട തൊഴിലാളി – കർഷക ജനസാമാന്യത്തിന്നു ആശ്വാസം പകരാൻ…
വയോജന സൗഹൃദ പരിപാടികൾ നടപ്പിലാക്കാൻ…
ഫാസിസ്റ്റു – ഹിന്ദു രാഷ്ട്ര – ജാതിക്കോമരങ്ങളെ തടഞ്ഞു നിർത്താൻ…
ഫെഡറലിസം കാത്തു സൂക്ഷിക്കാൻ…
ഇന്ത്യയുടെ മതനിരപേക്ഷത പാരമ്പര്യം നിലനിർത്താൻ…
ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുക!

DO NOT MISS YOUR VALUABLE VOTE

ഓർമിക്കുക, ഓരോ വോട്ടും വിലപ്പെട്ടതാണ് ; ചിലപ്പോൾ ആ ഒരു വോട്ട് കൊണ്ടായിരിക്കും ജയവും തോൽവിയും നിശ്ചയിക്കപ്പെടുന്നത്.
അറിഞ്ഞേടത്തോളം രണ്ടു സ്ഥാനാർഥികൾ ഓരോ വോട്ടിനു പരാജയപ്പെട്ടു. 2004 തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ സന്തേമരഹള്ളിയിൽ ജനത ദളിന്റെ എച് ആർ കൃഷ്ണമൂർത്തി കോൺഗ്രസിന്റെ ധ്രുവനാരായണനോട് അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു.
അതേപോലെ, 2008 ൽ രാജസ്ഥാനിലെ നാത്ദ്വാര അസംബ്ലി നിയോജകമണ്ഡലത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി സി പി ജോഷി ബിജെപി യുടെ കല്യാൺ സിംഗ് ചൗഹനോട് ഒരു വോട്ടിനു തോറ്റു.
ആന്ധ്രപ്രദേശിലെ അങ്കപ്പള്ളി പാർലിമെന്റ് നിയോജക മണ്ഡലത്തിൽ 1989 ൽ കോൺഗ്രസിന്റെ കോനത്തല രാമകൃഷ്ണൻ 9 വോട്ടിനു ജയിച്ചു.
1998 ൽ ബീഹാറിലെ രാജ്മൽ പാർലിമെന്റ് സീറ്റിൽ ബിജെപി യുടെ സോം മാറണ്ടിയും 9 വോട്ടിനു ജയിച്ചു.
അതെ, തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണ്. വോട്ട് അവകാശം നഷ്ടപ്പെടുത്താതെ വോട്ട് ചെയ്യുക.
കേരളത്തിൽ എല്ലാ 20 സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥികൾക്ക് വോട്ടു നൽകി വിജയിപ്പിക്കുക. ഒരു വോട്ടും നഷ്ടപ്പെടുത്താതിരിക്കുക..
വി എ എൻ 25.04.2024

NATIONAL TELEPHONE DAY – 25 APRIL 2024

NATIONAL TELEPHONE DAY 2024
25th of April is celebrated every year as National Telephone Day. It is in memory of the first telephone conversation between the founder of telephone, Alexander Graham Bill and his friend Thomas Watson on 25 th April 1876, 148 years back.
The first words were ” Mr. Watson, come here. I want to see you.” The usual address ” Hello ” came later.
Telephones have developed fast with new and newer technologies. In our own time, we saw the Magnetic, Central Battery, Strowger, Automatic, Electronic systems as also mobile phones. It was a fast journey.
The mobile / cellular phones are a combination of all communication services along with innumerable services. We are fortunate to have seen all these changes.
We are also sad that the great telephone services in India, which grew as part of the government and also as a PSU ( BSNL, MTNL) is being weakened and tried to be destroyed by the government itself, despite strong opposition and struggles by the workers to save the same.
My Hearty Greetings and Best Wishes to all on this National Telephone Day, especially to those who were part of this great service to the nation.
V A N 25.04.2024

Congress gives donation to BJP through Electoral Bond

ബേങ്കിലെ പണമെല്ലാം ഇ ഡി / ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കൊണ്ട് കയ്യിൽ കാശില്ലെന്നു പറഞ്ഞു കോൺഗ്രസുകാർ ബക്കറ്റ് പിരിവു നടത്തുമ്പോൾ, കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും അമേത്തിയിൽ കോൺഗ്രസ്‌ ടിക്കറ്റിന്നു കാത്തുനിൽക്കുന്നയാളുമായ റോബർട്ട്‌ വാദ്ര എന്തിനാണ് 170 കോടി രൂപ ഇലക്ടറൽ ബോണ്ട്‌ വഴി ബിജെപിക്ക് നൽകിയത്? സ്വന്തം പാർട്ടിയായ കോൺഗ്രസിന് നൽകികൂടായിരുന്നോ?
വി എ എൻ 24.04.2024

PFRDA Bill passed by Congress with support of BJP

ഈ കൊടും വഞ്ചന ഞങ്ങൾ മറക്കില്ല!
ദശകങ്ങളായുള്ള ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പെൻഷൻ, കുടുംബ പെൻഷൻ നിയമങ്ങൾ അട്ടിമറിച്ചു, കോടിക്കണക്കായ കേന്ദ്ര സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരേയും അവരുടെ കുടുംബങ്ങളെയും നിത്യ പട്ടിണിക്കാരായി മാറ്റുന്ന പി എഫ് ആർ ഡി എ യും തൊഴിലാളിമാർ ‘നോ പെൻഷൻ സ്കീം ‘ എന്ന് വിളിക്കുന്ന ‘ നാഷണൽ പെൻഷൻ സ്കീമും ‘ പുഞ്ചിരിച്ചു കൊണ്ട്, തമ്മിൽ തമ്മിൽ ഹസ്തദാനം ചെയ്തു കൊണ്ട്, പാർലമെന്റിൽ നിയമം പാസ്സാക്കിയെടുത്ത കോൺഗ്രസിന്റെയും ബി ജെ പി യുടെയും കൊടും വഞ്ചന തൊഴിലാളിമാർ ഒരിക്കലും മറക്കില്ല!
ഈ കൊടും വഞ്ചനക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള ദിവസമാണ് കേരളത്തിൽ ഏപ്രിൽ 26.
( PFRDA പാർലമെന്റിൽ പാസാക്കിയപ്പോൾ ധനകാര്യ മന്ത്രി പി. ചിദംബരവും ( കോൺഗ്രസ്‌ ) പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും ( ബി ജെ പി) : ഫോട്ടോ അപ്പോഴത്തേത് തന്നെയാണ് എന്നാണ് ഓർമ.)
വി എ എൻ 24.04.2024