Memories…. Circle Conference of P&T Unions Palghat

Com. E.M.S.Namboodiripad inaugurating the Palakkad Conference of the P&T Co-Ordinating Committee (NFPTE ) Kerala. Comrades Suseela Gopalan, A.K.Balan, T.Sivadasa Menon and other prominent leaders as also Circle Secretaries of P & T Unions can be seen on the stage.

Smiling faces all along…

Smiling faces all along…

The three generations of fight for the downtrodden, great tradition and for progress.

Com. Jyotsna Bose ( wife of Com. Moni Bose ), Susmitha Bose ( daughter of Jyotsna and wife of Com. Neelotpal Basu, PBM CPI(M) ) and Ranjini Basu ( daughter of Susmitha and writer ).

A lovely picture indeed. Fortunate to be a family friend.

V A N 10.08.2025

ഓർമ്മകൾ….

ഓർമ്മകൾ….
1990 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര പോലീസിന്റെയും കടുത്ത നിയന്ത്രണങ്ങളും 144 ഉം എല്ലാം ലംഘിച്ചു കൊണ്ട് ഡൽഹി പാർലിമെന്റ് പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സഞ്ചാർ ഭവന്റെ മുന്നിൽ യൂണിയന്റെ നേതൃത്വത്തിൽ ടെലികോം ജീവനക്കാരുടെ കൂട്ട പ്രതിഷേധ ധർണ. രണ്ടു വലിയ വാഹനങ്ങളുമായി അറസ്റ്റ് ചെയ്തു നീക്കാൻ പോലീസ് പട കുതിച്ചെത്തി.
എം പി മാരായ സഖാക്കൾ രാം വികാസ് പാസ്വാൻ, സുശീല ഗോപാലൻ തുടങ്ങിയവർ പിന്തുണച്ചു രംഗത്തെത്തി പ്രസംഗിച്ചതോടെ പോലീസ് അമ്പരന്നു. എം പി മാർ പോയ ശേഷം അറസ്റ്റ് ചെയ്യാൻ പോലീസ് കാത്തിരുന്നു. പക്ഷെ എം പി മാർ അവസാനം വരെ അവിടെ ഇരുന്നു.
ധർണ കഴിഞ്ഞ ഉടനെ ജീവനക്കാർ ഒറ്റക്കെട്ടായി സ്ഥലം വിട്ടു. ആരെയും അറസ്റ്റ് ചെയ്യാൻ പറ്റിയില്ല. തിരക്കിൽ കസേരകൾ എടുക്കാൻ മറന്നു. കുറെ കഴിഞ്ഞു വന്നപ്പോൾ കസേരകളില്ല.
(കടമെടുത്ത കസേരകൾക്ക് പകരം പുതിയ കസേരകൾ മേടിച്ച് കൊടുത്തു. )
ഡൽഹി പത്രങ്ങളിൽ ധർണയുടെ വാർത്ത പ്രാധാന്യത്തോടെ അടിച്ചു വന്നു.
പലപ്പോഴായി വീണ്ടും 144 ലംഘിക്കേണ്ടതായി വന്നു. ചിലപ്പോൾ വണ്ടിയിലിട്ട് സ്റ്റേഷനിൽ കൊണ്ടുപോയി. കുറച്ചു കഴിഞ്ഞ് വിടുകയും ചെയ്തു.
വി എ എൻ 10.08.2025
 
 
 
 
 
 

Retirement Reception in 1996

ഓർമ്മകൾ…

1996 ൽ ടെലികോം വകുപ്പിൽ നിന്നും വിരമിച്ചപ്പോൾ ജൂലൈ 5 ന്നു കോഴിക്കോട്ടെ സഖാക്കളും സുഹൃത്തുക്കളും ടൗൺ ഹാളിൽ വെച്ച് നൽകിയ പൊതു സ്വീകരണത്തിന്റെ, ചില ഫോട്ടോകൾ..

സഖാക്കൾ എം പി. വീരേന്ദ്ര കുമാർ, എം പി, ഓ. ഭരതൻ എം പി, എം കെ പ്രേമജം മേയർ, എം . കേളപ്പൻ, ( ജില്ല സെക്രട്ടറി സിപിഐഎം ), എം ദാസൻ എം എൽ എ, എം വാസു (CITU ) ശ്രി സാദിരി കോയ (INTUC), സഖാക്കൾ ടി. പി. രാമകൃഷ്ണൻ(CITU), കെ. കൃഷ്ണൻ (FSETO), എം കൃഷ്ണൻ, പി വി ചന്ദ്രശേഖരൻ, കെ രാമൻ, കെ ആർ ശിവദാസ്( NFPTE) തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ടെ വിവിധ കേന്ദ്ര സംസ്ഥാന പൊതുമേഖല യൂണിയനുകളുടെയും CITU, AITUC, INTUC, HMS തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഒട്ടേറെ നേതാക്കളും പ്രവർത്തകരും പ്രത്യേകിച്ച് കേന്ദ്ര – കമ്പിതപ്പാൽ ജീവനക്കാരും പങ്കെടുക്കുകയുണ്ടായി. പലരും പിന്നീട് തങ്ങളുടെ സംഘടനകളുടെ സംസ്ഥാന – അഖിലേന്ത്യ ഭാരവാഹികളായ സമുന്നത നേതാക്കൾ. ഒട്ടേറെ സാംസ്കാരിക നേതാക്കളും പങ്കാളികളായി. ടൗൺഹാളിനകത്തും പുറത്തും നിറഞ്ഞു നിന്ന സുഹൃത്തുക്കളും സഖാക്കളും. 1991 ൽ അഖിലേന്ത്യ പ്രസിഡന്റും തുടർന്ന് ജനറൽ സെക്രട്ടറിയായും ഡൽഹിയിലാണ് പ്രവർത്തിച്ചതെങ്കിലും കോഴിക്കോട് ബന്ധങ്ങൾ എന്നും ആവേശമായിരുന്നു.

( സ. എം പി വീരേന്ദ്ര കുമാർ സംസാരിക്കുമ്പോൾ, താൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചികിത്സക്കിട യിൽ നിന്നു വരികയാണെന്നും തന്നെ തൈലം മണക്കുമെന്നും തിരിച്ചു അങ്ങോട്ട് തന്നെ പോകേണ്ടതുണ്ടെന്നും നമ്പൂതിരിയുടെ സ്വീകരണത്തിന്നു എങ്ങിനെ വരാതിരിക്കാൻ കഴിയുമെന്നും ചോദിക്കുകയുണ്ടായി. സംസാരിച്ച മറ്റൊരു നേതാവ് പറഞ്ഞത് താൻ INTUC ആണെങ്കിലും പല ടി യു പാഠങ്ങളും പഠിച്ചത് വി എ എൻ ന്നിൽ നിന്നാണെന്നും ).

പ്രിയ സുഹൃത്തുക്കളും സഖാക്കളും നൽകിയ സ്നേഹവും സൗഹൃദവും എന്നും ഓർമയിലുണ്ട്. ഇന്നും ആ സൗഹൃദങ്ങൾ നിലനിൽക്കുന്നു.

വി എ എൻ 09.08.2025

രക്ത ദാനവും പുസ്തക ദാനവും

രക്ത ദാനവും പുസ്തക ദാനവും

ഞാൻ രചിച്ച ഏഴ് പുസ്തകങ്ങൾ വീതം മുപ്പത് വായനശാലകൾക്ക് സംഭാവനയായി നൽകുവാൻ സഹായിച്ച ലൈബ്രറി കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സ. കെ. ചന്ദ്രൻ മാസ്റ്റർക്കും കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിന്നും നന്ദി. മറ്റ് കുറച്ചു പുസ്തകങ്ങളുടെ കോപ്പികൾ ഇല്ലാത്തത് കൊണ്ട് നൽകാൻ കഴിഞ്ഞില്ല.

സ. ഇ എം എസ്സിന്റെ 100 വാള്യം പുസ്തകങ്ങളടക്കം ഒട്ടേറെ പുസ്തകങ്ങൾ പബ്ലിക് ലൈബ്രറിക്ക് സംഭാവന നൽകാൻ സഹായിച്ചതും മാസ്റ്റർ തന്നെ.

25 കൊല്ലത്തെ ഡൽഹി കാലത്ത് സംഭരിച്ച പുസ്തകങ്ങൾ മിക്കവയും അവിടുത്തെ യൂണിയൻ ലൈബ്രറിയിൽ തന്നെ വെക്കുകയുണ്ടായി.

രക്ത ദാനം പോലെ തന്നെയാണ് പുസ്തക ദാനവും. ആവശ്യത്തിന് പുറമെയുള്ള രക്തവും പുസ്തകങ്ങളും സംഭാവന ചെയ്യാം. ഒട്ടേറെ പേർക് ഗുണമാവും. പുതു രക്തവും പുതു പുസ്തകങ്ങളും ക്രമത്തിൽ ലഭിക്കുകയും ചെയ്യും. മനസ്സിന്നു ഊർജവും സംതൃപ്തിയും.

Red Salute to Com.S.R.Nayak !

Today, 8th August 2025, is the 12th death anniversary of veteran P & T leader Com.S.R.Nayak, who passed away on this day in 2013.

Since the latter half of the 1970s, I had close contact with Com. S.R.Nayak of the M.P.Telecom circle. In the various all India Conferences of the AITEE Union Class III ( E.III Union in short), we were part of the same group fighting for correct policy and democratic functioning in the union, under the leadership of Com.K.G.Bose.. He had to face severe harassment and punishments both from the circle union as well as the Department for his union activities.

In the historic Bhopal All India Conference of E.III Union in 1991, he was elected as the Asst General Secretary. He was elected as the Circle Secretary of E.III Union and later as Circle Secretary of the BSNLEU M.P.Circle, in which post he continued for years.

In all the struggles he was in the forefront. He was a fighter and continued as such. He organised and brought many active workers and leaders for the organisation. I have close connection with him for more than four decades. We have toured the undivided M.P.Circle more than once in connection with the membership Verification in the early period.

He left us forever on 8th August 2013 at a Delhi Hospital, where he was under treatment for some weeks.

Red Salute to Com.SR Nayak !

V A N 08-08-2025

ഓർമ്മകൾ…

ഓർമ്മകൾ…

കുറെ വർഷങ്ങൾക്ക് മുമ്പേയുള്ള ഫോട്ടോ ആണ്.. Black & white. എന്തോ ഗൂഢാലോചന പോലെ തോന്നുന്നു. ഇ. III യൂണിയന്റെ (NFPTE ) അഖിലേന്ത്യ നേതാക്കളായ സഖാക്കൾ വി എ എൻ നമ്പൂതിരി, ശിബ്‌ദാസ് ബാനർജി , മണി ബോസ്, എ കെ ഭട്ടാചാര്യ, പി വി ചന്ദ്രശേഖരൻ എന്നിവർ എന്തോ കാര്യമായ ആലോചനയിലാണ്. അഖിലേന്ത്യ സമ്മേളനത്തിൽ പുരോഗമന വിഭാഗത്തിന്റെ തന്ത്രം മെനയുകയാണോ?

Centenary Celebration of Com.P.G.

സഖാവ് പി ഗോവിന്ദ പിള്ളയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഉജ്വലമായ ചിന്ത, ആഴത്തിലുള്ള വായന, ലോകപ്രശസ്തനായ മാർക്സിസ്റ്റ് – സഖാവെ കൈ വെക്കാത്ത മേഖലകളില്ല.

സഖാവ് പി. ജി. നമ്മെ വിട്ടു പിരിഞ്ഞിട്ടു 13 വർഷം. കേരളത്തിലെ രാഷ്ട്രീയ, സാഹിത്യ, സാമൂഹ്യ മേഖലകളിൽ വിജ്ഞാനത്തിന്റെയും, ധിഷണാ ശക്തിയുടെയും കേന്ദ്രമായി ദശകങ്ങളോളം തിളങ്ങി നിന്ന വ്യക്തിത്വം. സർവദേശീയ പ്രശ്നങ്ങളിൽ അവസാന വാക്ക്.

പുസ്തകങ്ങൾ നിറഞ്ഞ തോൾ സഞ്ചിയുമായി നീങ്ങുന്ന പി ജി, രണ്ട് മിനിറ്റ് കിട്ടിയാൽ വായനയിലേക്ക് നീങ്ങും. അഗാധ പാ ണ്ഡിത്വം.

കാണുമ്പോഴെല്ലാം ഒരുപാടു കാര്യങ്ങൾ പറയാൻ എങ്ങിനെ സമയം കണ്ടെത്തുന്നു എന്നത് അത്ഭുതം തന്നെ.

ദേശാഭിമാനിയിലേക്ക് ലേഖനങ്ങൾ അയച്ചാൽ, പ്രസിദ്ധീ കരിക്കുന്നതോടൊപ്പം, പോസ്റ്റ് കാർഡിൽ തുടർന്നു ചെയ്യേണ്ട ചില നിർദേശ

ങ്ങളും ഉപദേശങ്ങളും ലഭിക്കും.

ഒരിക്കൽ യാത്രക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി വണ്ടി കാത്ത് നിൽക്കുമ്പോൾ, മറ്റൊരു വണ്ടിയിറങ്ങി വരുന്നു സ പി ജി. തോളിൽ പുസ്തക സഞ്ചിയും മറ്റൊരു കനമുള്ള സഞ്ചിയും. ആരും കൂടെയില്ല. സ്വീകരിക്കാനും ആരും എത്തിയിട്ടില്ല. ഞാൻ സഹായിക്കാൻ ഒരുങ്ങിയപ്പോൾ ആദ്യം തടഞ്ഞെങ്കിലും എന്റെ നിർബന്ധത്തിന്ന് സഖാവ് വഴങ്ങി. ഓട്ടോ റിക്ഷയിൽ കയറുന്നത് വരെ ഞാൻ കൂടെ പോയി. പിരിയുമ്പോൾ ഒരു ഉപദേശവും ലഭിച്ചു. ഒരു പൊതു പ്രവർത്തകൻ എല്ലാ വിഷമതകൾക്കും തെയ്യാറായിരിക്കണമെന്ന്. അതായിരുന്നു പി ജി.

സ. പി ജി യുടെ ജന്മ ശതാബ്ദി ആഘോഷ സന്ദർഭത്തിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!

വി എ എൻ 08.08.2025

Comrades

കുറച്ചു വർഷങ്ങൾക്കു മുമ്പ് എറണാകുളത്തു വെച്ചു കണ്ടുമുട്ടിയപ്പോൾ.

1968 സെപ്റ്റംബർ 19 ഐതിഹാസിക സമരത്തെ തുടർന്നു എറണാകുളത്തേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ടപ്പോൾ യൂണിയൻ നേതാവ് സ. പി എ കുമാരന്റെ കൂടെ താമസം. സ. എം ആർ രാജേന്ദ്രൻ നായർ അവിടുത്തെ യൂണിയൻ ബ്രാഞ്ച് സെക്രട്ടറി.

കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മിച്ചു.. കഴിഞ്ഞ വർഷം പ്രിയപ്പെട്ട കുമാർജി നമ്മെ വിട്ടുപിരിഞ്ഞു. സ. രാജേന്ദ്രൻ നായർ ഇപ്പോഴും അഡ്വക്കേറ്റ് ആയും പൊതു പ്രവർത്തകനായും സജീവം.

ഓർമ്മകൾ….

ഓർമ്മകൾ….
കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിമാരും ത്യാഗപൂർണമായ ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സഖാക്കൾ കെ കെ എൻ കുട്ടി, എം കൃഷ്ണൻ എന്നിവരുടെ ഒപ്പം.
സഖാവ് കുട്ടി ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്റെ സെക്രട്ടറി ജനറലും, സഖാവ് കൃഷ്ണൻ എൻ എഫ് പി ഇ സെക്രട്ടറി ജനറലും കൂടി ആയിരുന്നു. സ. കുട്ടി കേന്ദ്ര പെൻഷൻകാരുടെ സംഘടനകളുടെ കോർഡിനേറ്റിംഗ് കമ്മിറ്റി ( NCCPA) ജനറൽ സെക്രട്ടറിയും ആയിരുന്നു.
സംഘടന രംഗത്തും പൊതു ജീവിതത്തിലും തിളങ്ങി നിൽക്കുന്ന ഘട്ടത്തിലാണ് വളരെ അപ്രതീക്ഷിതമായി രണ്ടു പേരും ചുരുങ്ങിയ ഇടവേളകളിലായി വിട പറഞ്ഞത്, പുതു തലമുറയ്ക്ക് തങ്ങളുടെ കടമകൾ കൈമാറിക്കൊണ്ട്..
ഒന്നായി പ്രവർത്തിച്ചതിന്റെ ഒത്തിരി ആവേശകരമായ ഓർമ്മകൾ…
പ്രിയ സഖാക്കളെ ലാൽ സലാം!