Stay on NFPE Derecognition

Hearty Congratulations!
The Ranchi High Court has stayed the completely unlawful and vengeful order of Modi government derecognising NFPE, the united militant organisation of the Postal Employees, representing more than 75 % of the entire staff.
Red Salute to NFPE Comrades!
 

Parliament Election and Employees & Pensioners

പൊതു തെരഞ്ഞെടുപ്പും സർക്കാർ ജീവനക്കാരും പെൻഷൻകാരും
ഇന്ത്യ സ്വതന്ത്ര്യയായി 77 വർഷം കഴിഞ്ഞു. കേന്ദ്രത്തിൽ ഒട്ടേറെ ഗവണ്മെന്റുകൾ, പ്രധാനമായും കോൺഗ്രസ്സും ബി ജെ പി യും, ഭരണം കയ്യാളി. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ജീവൽ പ്രശ്നങ്ങളോട് ഈ സർക്കാരുകളുടെ നിലപാടുകൾ എന്തായിരുന്നുവെന്നു നമുക്ക് വ്യക്തമായും അറിയാം. സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാ ൻ ഭരണവർഗത്തിന്റെ മൂർച്ചയേറിയ ആയുധങ്ങൾ എടുത്തുപയോഗിച്ചവരാണവർ. നമ്മുടെ കൂടെ നിന്നത് ഇടതു പക്ഷം ആണെന്നും അനുഭവത്തിലൂടെ നാം മനസ്സിലാക്കി.
1. 1949 ൽ കേന്ദ്രജീവനക്കാരും റെയിൽവേ തൊഴിലാളിമാരുമെല്ലാം സംയുക്തമായി വിലക്കയറ്റത്തി ന്നനുസരിച് ക്ഷാമബത്ത വർധിപ്പിക്കണമെന്നതോടൊപ്പം മറ്റു സുപ്രധാന ആവശ്യങ്ങളുമുയർത്തി സമരത്തിന് നിർബന്ധിതരായപ്പോൾ, പണിമുടക്ക് തീരുമാനം എടുക്കാൻ മദിരാശിയിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കുന്നതിന്നു എത്തിയ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അയച്ചപ്പോൾ, ഒട്ടേറെ നേതാക്കളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടപ്പോൾ, പ്രതികാരനടപടികൾ അടിച്ചേല്പിച്ചപ്പോൾ കൂടെ നിന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും എ ഐ ടി യു സി യുമാണ്. 1952 ൽ ഒന്നാം പാർലിമെന്റ് രൂപീകരിച്ചപ്പോൾ അവർക്കു വേണ്ടി ശബ്ദമുയർത്തിയത് സ. എ കെ ജി അടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ എം പി മാരാണ് ; സോഷ്യലിസ്റ്റ് എം പി മാരാണ്.
2. 1960 ൽ 5 ദിവസം നീണ്ടുനിന്ന കേന്ദ്രജീവനക്കാരുടെ സമരത്തിലും, 1968 ലെ ഒരു ദിവസത്തെ സൂചന പണിമുടക്കിലും, അവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസ് ഉപയോഗിച്ച് കേന്ദ്രം വേട്ടയാടിയപ്പോൾ, പതിനായിരക്കണക്കിന്ന് ജീവനക്കാരെയും തൊഴിലാളിമാരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചപ്പോൾ, പിരിച്ചു വിട്ടപ്പോൾ, കടുത്ത ശിക്ഷാ നടപടികൾ അവർക്ക് മേൽ അടിച്ചേൽപ്പിച്ചപ്പോൾ, സമരത്തിന്നും സമര സഖാക്കൾക്കും പിന്തുണ നൽകിക്കൊണ്ട് പാർലിമെന്റിലും പുറത്തും ശബ്ദമുയർത്തിയതും കേന്ദ്ര നടപടികൾക്കെതിരെ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചതും സ. എ കെ ജി അടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ എം പി മാരും ജനപ്രതിനിധികളുമായിരുന്നു. എ കെ ജി യുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ ഭരണപക്ഷം വിറങ്ങലിച്ചു പോയത് നാം കണ്ടതാണ്.
3. 1968 ലെ പണിമുടക്കിനെതിരെ കേന്ദ്രം പണിമുടക്ക് നിരോധന ഓർഡിനൻസ് ഇറക്കിയപ്പോൾ, അത് കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചത് സ ഇ എം എസ് സർക്കാരാണ്. സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയ്ക്ക് പുല്ലുവില കല്പിച്ചുകൊണ്ട് പൊതുയോഗങ്ങളിൽ മന്ത്രിമാർ തന്നെ പ്രഖ്യാപനം നടത്തി. പണിമുടക്കിന്റെ പേരിൽ കേരളത്തിൽ ഒരാളെയും അറസ്റ്റ് ചെയ്തില്ല.
3. 1974 ലെ മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന റെയിൽവേ തൊഴിലാളിമാരുടെ ഐതിഹാസിക സമരത്തെ തച്ചു തകർക്കാൻ അറസ്റ്റും ജയിലിലടക്കലും പിരിച്ചുവിടലും അതിന്നും പുറമെ തൊഴിലാളിമാരുടെ കുടുംബങ്ങളെ ക്വാർട്ടേഴ്സിൽ നിന്നു പുറത്താക്കലും വെള്ളവും വിദ്യുഛക്തിയുമെല്ലാം തടയുകയും ചെയ്തപ്പോഴും അവരുടെ രക്ഷക്കെത്തിയത് കടുത്ത രോഗത്തെപ്പോലും അവഗണിച്ചു സഖാക്കൾ എ കെ ജി യും സുശീല ഗോപാലനും മറ്റ് ഇടതു പക്ഷ നേതാക്കളുമാണ്.
4. ടെലികോം സേവനത്തെ സ്വകാര്യവൽക്കരിക്കാനുള്ള ദുരുദ്ദേശത്തോടെ കോർപറേഷൻ ആക്കാനുള്ള നീക്കത്തിനെതിരെ ടെലികോം ജീവനക്കാർ സമരരംഗത്തിറങ്ങിയപ്പോൾ, അതിന്നു പിന്തുണ നൽകി പാർലിമെൻറിലും മറ്റും ശബ്ദമുയർത്തിയത് സിപിഐ ( എം ) എം പി യായ സ. ബാസുദേബ് ആചാ ര്യയും മറ്റു സഖാക്കളുമാണ്.
5. അഞ്ചാം ശമ്പള കമ്മീഷൻ ശിപാർശ ചെയ്ത 20 % ഫിറ്റ്മെന്റ് ഇരട്ടിയാക്കി 40 % ആക്കിയത് സി പി ഐ ( എം ) ജനറൽ സെക്രട്ടറി സ.ഹർകിഷൻ സിംഗ് സുർജിത്തിന്റെയും എ
ഇന്ദ്രജിത് ഗുപ്ത അടക്കമുള്ള ഇടതുപക്ഷ മന്ത്രി / എം പി മാരുടെയും ഇടപെടലിന്റെ ഭാഗമായാണ്.
6. ഇടതുപക്ഷ എം പി മാരായ സഖാക്കൾ എളമരം കരീം, ഡോ. ജോൺ ബ്രിട്ടാസ്, പി ആർ നടരാജൻ, ഡോ വി ശിവദാസൻ തുടങ്ങിയവർ ഇക്കഴിഞ്ഞ പാർലമെന്റിൽ തൊഴിലാളിമാരുടെ അവകാശങ്ങൾക്കും, അവർക്കെതിരായ കേന്ദ്ര തീരുമാനങ്ങൾക്കുമെതിരെ അതി ശക്തമായി പോരാടിയതും നാം കണ്ടതാണല്ലോ.
എന്റെ നീണ്ട ഡൽഹി വാസത്തിന്നിടയിലും അതിന്നു മുൻപും പിൻപും കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളിമാരുടെയും വിവിധ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയർത്തുന്നതിന്നും, പ്രധാന മന്ത്രിമാരെയടക്കം മന്ത്രിമാരെക്കണ്ടു പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും, പാർലിമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളിൽ പ്രശ്നങ്ങൾ ഉയർത്തി ആവശ്യമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിന്നും, വേണ്ട സമയത്ത് വേണ്ട ഇടപെടലുകൾ നടത്തുന്നതിനും മുൻകൈയെടുത്തു സഹായിച്ച ഇടതുപക്ഷ എം പി മാരുടെ ലിസ്റ്റ് നീണ്ടതാണ്. പിന്നീട് ലോകസഭ സ്പീക്കർ ആയ സ. സോമനാഥ് ചാറ്റർജി , സഖാക്കൾ സുശീല ഗോപാലൻ, ജ്യോതിർമയി ബസു, ഇ. ബാലാനന്ദൻ,ബസുദേബ് ആചാര്യ, ദിപൻ ഘോഷ്, എം ബി രാജേഷ്, ഡോ. എ സമ്പത്ത്, പി ആർ നടരാജൻ, ഇന്ദ്രജിത് ഗുപ്ത, സീതാറാം യെച്ചുരി, തപൻ സെൻ, കെ. ചന്ദ്രൻ പിള്ള, സി. എസ്. സുജാത, എളമരം കരീം, ഡോ. ജോൺ ബ്രിട്ടാസ്, എം പി വീരേന്ദ്ര കുമാർ, പി. കരുണാകരൻ, ഒ. ഭരതൻ, സുഭാഷിണി അലി, ചിത്തബ്രത മസുംധാർ പി. കെ. ശ്രീമതി, എം കെ പ്രേമജം, പി. രാജീവ്,എൻ എൻ കൃഷ്ണദാസ്,കെ. കെ. രാഗേഷ്, വി. ശിവദാസൻ, സി പി നാരായണൻ തുടങ്ങി എത്രയെത്ര ഇടത് എം പി മാർ. പേർ പറയുവാൻ വിട്ടു പോയവർ വേറെയും.
7. കോഴിക്കോട് നഗരത്തെ ബി2 ക്ലാസ്സ്‌ നഗരമായി ഉയർത്താനും അതിന്നനുസരിച്ച ഉയർന്ന വീട്ടുവാടക അലവൻസ് ലഭിക്കുന്നതിന്നും വേണ്ടി കോഴിക്കോട്ടെ തൊഴിലാളിമാരുടെ ഐക്യ സംഘടനയായ വർക്കേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചതും രാഷ്ട്രപതി ശ്രി വി വി ഗിരി , പ്രധാന മന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി, ധനമന്ത്രി ശ്രി പ്രണാബ് മുഖർജി തുടങ്ങിയവരെയെല്ലാം ഒന്നിലേറെ തവണ കാണുവാനും അവകാശം നേടിയെടുക്കുവാനും സാധിച്ചതിന്റെ മുൻപിൽ തന്നെ നിന്നത് അന്നത്തെ ഇടതു പക്ഷ എം പി മാരായ ഡോ. മാത്യു കുര്യനും, കെ. ചന്ദ്രശേഖരനും മറ്റുമായിരുന്നു. സർക്കാർ കണക്കുകൾ അനുസരിച്ചു അർഹമല്ലെങ്കിലും ഈ പദവി നേടിയെടുത്തതോടെ, ബി നഗരപദവിയിലേക്ക് കോഴിക്കോട് ഉയർന്നു.
അതെ, കേന്ദ്ര ജീവനക്കാരുടെയും, പെൻഷൻകാരുടെയും തൊഴിലാളിമാരുടെയുമെല്ലാം അവകാശസമരങ്ങളിലും വിഷമസന്ദർ ഭങ്ങളിലും കൂടെയുണ്ടായത് സിപിഐ ( എം ) അടക്കമുള്ള ഇടതുപക്ഷ എം പി മാരാണ്.
ഈ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ നമ്മുടെ ശബ്ദം കൂടി ഉയരാൻ കേരളത്തിൽ നിന്നും 20 സീറ്റുകളിലും ഇടതുപക്ഷ എം പി മാരെ ജയിപ്പിക്കാൻ നമുക്ക് രംഗത്തിറങ്ങാം. അത് നമ്മുടെ കടമയാണ്, നമ്മുടെ കൂടി ആവശ്യമാണ്‌.
വി എ എൻ 13.04.2024
May be an image of 1 person
 
 
 
<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:

Jayaraj Kg, Balu Melethil and 6 others

 

Red Salute to Jallianwala Bagh Martyrs !

105 years have passed after the massacre of more than 1,000 innocent people including pilgrims who had gathered at Jallianwala Bagh in Amritsar for Baisakhi festival on 13th April 1919. A protest meeting against the brutal lathi charge on the leaders of the freedom fighters were also going to be held. The British Army General Dyer ordered firing against the thousands of people gathered there killing more than 1,000 and wounding many more. The narrow way to the outside road was completely blocked so that people can not escape.
This is one of the most tragic incidents of the freedom movement. After Independence, a Martyrs Column has been erected at Jallianwala Bagh in 1961. The deep well in which large number of dead bodies have been dumped is still there. One can see the the scars of the shots in the buildings round the Bagh. 13th April is celebrated every year as Martyrs Day and meetings with thousands of people are held there. I also got the chance to participate in one such meeting
Red Salute to the Immortal Martyrs of Jallianwala Bagh!

 വാക്കുകളിലെ സ്ത്രീവിവേചനം അവസാനിപ്പിക്കുക

 വാക്കുകളിലെ സ്ത്രീവിവേചനം അവസാനിപ്പിക്കുക

വിവിധമേഖലകളിലെന്ന പോലെ തന്നെ, സ്ത്രീവിവേചനം നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലും കാണാവുന്നതാണ്.

മനുഷ്യരല്ലാത്ത, പ്രകൃതിയിലെ ചരാചര വസ്തുക്കളെയും ജീവജാലങ്ങളെയും സൂചിപ്പിക്കുന്ന ബഹുവചനങ്ങൾ നോക്കുക :

പർവതങ്ങൾ, മലകൾ, നദികൾ, സമുദ്രങ്ങൾ, താഴ് വരകൾ, മരങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ, കാടുകൾ …

പശുക്കൾ, സിംഹങ്ങൾ, മാനുകൾ, കുതിരകൾ, ആനകൾ, പാമ്പുകൾ, പക്ഷികൾ, പട്ടികൾ, പുഴുക്കൾ, പൂച്ചകൾ, എലികൾ……

പുസ്തകങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ, മേശകൾ, ജനലുകൾ, വാതിലുകൾ, അലമാരകൾ, പേനകൾ, കത്തുകൾ…..

മിക്കവാറും എല്ലാ പദങ്ങളും അവസാനിക്കുന്നത് ‘ കൾ ‘, ‘ ങ്ങൾ ‘ എന്നീ അക്ഷരങ്ങളിലാണ്.

ഇനി മനുഷ്യരിലേക്ക് വരാം. പുരുഷൻ, സ്ത്രീ എന്നീ രണ്ടു വിഭാഗത്തിലും ബഹുവചനങ്ങൾ വരുമ്പോൾ എങ്ങിനെയാണ്?
വൃദ്ധന്മാർ … വൃദ്ധകൾ
ചെറുപ്പക്കാർ….. ചെറുപ്പക്കാരികൾ
സന്യാസിമാർ … സന്യാസിനികൾ
കുമാരന്മാർ …. കുമാരികൾ
പൂജാരിമാർ ….. പൂജാരിണികൾ
മഹാന്മാർ ……. മഹതികൾ
വരന്മാർ ….. വധുക്കൾ
വിഭാര്യന്മാർ …… വിധവകൾ
പുരുഷന്മാർ …… സ്ത്രീകൾ…..

സ്ത്രീ വിഭാഗത്തിന്റെ ബഹുവചനങ്ങൾ മിക്കവയും നദികളുടെയും മരങ്ങളുടെയും മൃഗങ്ങളുടെയും പോലെ ‘കൾ ‘ ‘ങ്ങൾ ‘ എന്നതിൽ അവസാനിക്കുന്നു. എന്നാൽ പുരുഷവിഭാഗത്തിന്റേത് കൂടുതലും ‘ ന്മാർ ‘ ക്കാർ ‘ എന്ന ആദരവോടെ യുള്ള വാക്കുകളിലാണ് അവസാനിക്കുന്നത്. ഈ ആദരവ് സ്ത്രീ വിഭാഗത്തിന്നു ലഭിക്കുന്നില്ല. പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീക്ക് പലപ്പോഴും അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടാറില്ലല്ലോ. ചിലപ്പോൾ അവർ ‘സാധനം ‘ മാത്രമാണല്ലോ.

എന്നാൽ കാലക്രമത്തിൽ ചില വാക്കുകൾ ‘ കൾ ‘ എന്നതിൽ നിന്നു മാറി ബഹുമാന സൂചകമായ ‘ മാർ ‘ വാക്കിലേക്ക് നീങ്ങിയിട്ടുണ്ട്. നോക്കുക :
അധ്യാപികമാർ,
രാജ്ഞിമാർ,
എയർഹോസ്‌റ്റ്സ്സുമാർ,
നഴ്സുമാർ,
രാജകുമാരിമാർ,
ചക്രവർത്തിനിമാർ….

( ഇത്തരുണത്തിൽ പണ്ട് പത്രങ്ങളിലും സംസാരിക്കുമ്പോഴും ഉപയോഗിച്ചിരുന്ന ‘ കമ്മ്യൂണിസ്റ്റുകൾ ‘ ‘സോഷ്യലിസ്റ്റുകൾ’ എന്നീ വാക്കുകൾ ‘ കമ്മ്യൂണിസ്റ്റുകാർ ‘, ‘ സോഷ്യലിസ്റ്റുകാർ ‘ എന്നായതും തിരിച്ച് ‘മാന്യന്മാരാ’ യിരുന്ന ‘ ‘കരിങ്കാലന്മാർ ‘ ‘കരിങ്കാലികൾ ‘ ആയതും ശ്രദ്ധിക്കുക ).

എന്തുകൊണ്ട് അധ്യാപികമാർ, നഴ്സുമാർ, എയർഹോസ്‌റ്റസ്സുമാർ, അമ്മമാർ എന്ന രീതിയിൽ സ്ത്രീ വിവേചനമില്ലാതെ ബാക്കി വാക്കുകളുംതാഴെ കൊടുത്ത രീതിയിൽ ഉപയോഗിച്ച് കൂടാ?

വൃദ്ധന്മാർ ….. വൃദ്ധമാർ
ചെറുപ്പക്കാർ … ചെറുപ്പക്കാരിമാർ
സന്യാസിമാർ …. സന്യാസിനിമാർ
കുമാരന്മാർ …. കുമാരിമാർ
പൂജാരിമാർ ….. പൂജാരിണിമാർ
മഹാന്മാർ …… മഹതിമാർ
വരന്മാർ …… വധുമാർ
വിഭാര്യന്മാർ …… വിധവമാർ
പുരുഷന്മാർ …… സ്ത്രീമാർ

( സ്ത്രീയുടെ ബഹുവചനമായി സ്ത്രീമാർ എന്ന വാക്ക് ഉച്ചരിക്കുവാൻ അല്പം വിഷമതയുണ്ടെന്നു ഒരു സുഹൃത്ത്‌.
‘ മേസ്ത്രിമാർ ‘ എന്ന് വിഷമം കൂടാതെ നാം പറയുന്നുണ്ടല്ലോ.)

ഭാഷാപണ്ഡിതരും സാമൂഹ്യ പ്രവർത്തകരും മഹിളാ സംഘടനകളുമെല്ലാം ആലോചിച്ചു വേണ്ട തീരുമാനം എടുക്കാൻ കഴിയുമെന്ന് ആശിക്കുന്നു.

 

Second ‘Emergency’ ?

ഇലക്ടറൽ ബോണ്ട്‌അടക്കമുള്ള വൻ അഴിമതികൾ പുറത്ത് വന്നതും , സുപ്രീം കോടതിയിലെ തുടർച്ചയായ തിരിച്ചടികളും, ഡൽഹി മുഖ്യ മന്ത്രി കെജ്‌രിവാലിനെയടക്കം ഒട്ടേറെ പ്രതിപക്ഷ നേതാക്കളെ കാരണമില്ലാതെ ഇ ഡി, സി ബി ഐ, ഐ ടി എന്നിവയെ ദുരുപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തു ജയിലിലിട്ടിട്ടുംപീഡിപ്പിച്ചിട്ടും മുൻകൈ ലഭിക്കാത്തതും, മോഡി സർക്കാരിനെ അവസാനക്കയ്യായ ‘ അടിയന്തിരാവസ്ഥ’ പ്രഖ്യാപനത്തിലേക്ക് നീക്കുമോ?
ഇല്ലെന്നാണ് തോന്നുന്നത്. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ കസേര രക്ഷിക്കാൻ 1975 ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയടക്കം കോൺഗ്രസ്‌ അമ്പേ നിലം പൊത്തിയത് മോഡി സർക്കാർ മറന്നു കാണാനിടയില്ല.
വി എ എൻ 08.04.2024

Comrade Tapan Sen At Kozhikode

സി ഐ ടി യു ജനറൽ സെക്രട്ടറിയും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സമുന്നതനേതാവുമായ സ. തപൻ സെൻ കോഴിക്കോട്. ഏപ്രിൽ 16 വൈകുന്നേരം 4 മണിക്ക് ശ്രീ നാരായണ സെന്റീനറി ഹാളിൽ തൊഴിലാളിമാരുടെയും പെൻഷൻകാരുടെയും യോഗത്തിൽ സംസാരിക്കുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക.

Emergency and undeclared Emergency

1975 ൽ കോൺഗ്രസ്‌ കേന്ദ്ര സർക്കാർ അടിച്ചേല്പിച്ച ക്രൂരമായ അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജയിലറക്കുള്ളിലെ ജോർജ് ഫെർണാൻഡസിന്റെ ഫോട്ടോ ഇന്ദിര സർക്കാരിന്നെതിരെയുള്ള ശക്തമായ ഒരു ആയുധമായിരുന്നു. ഇന്ദിര കോൺഗ്രസ്‌ അമ്പേ പരാജയപ്പെട്ടു.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയായ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജയിലറയിൽ അടക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാലിന്റെ ഫോട്ടോയും തീർച്ചയായും നിർണായകമാവും.
വി എ എൻ 08.04.2024

Red Salute to Com. B T Ranadive on his 34th Death Anniversary !

 
 
B T Ranadive ( 19.12.1904 – 06.04.1990 )
B.T.Ranadive, Champion of the Working Class
Today is the 34th death anniversary of Comrade B T Ranadive, one of the top militant and revolutionary leaders of the working class. He was born on 19th December 1904 and passed away on 6th April 1990.
Balchadra Trimbak Ranadive was a bright student and passed MA with distinction. He joined the Communist Party in 1928 and also became a leader of the All India Trade Union Congress at Bombay. He actively participated in the Bombay Girni Kamgar union and Railways Unions. He supported the Navy Mutiny and organised solidarity strike in support of the same.
Com. BT R was elected as General Secretary of Communist Party of India in the 1948 Party Congress.
He was also elected to the first Polit Bureau of the Communist Party of India (Marxist)in 1964. A militant leader, he guided many struggles of the working class, including government employees. He was elected as President of CITU in its first Conference at Calcutta in 1970 and continued as such till his death. He was married to Com. Vimal Ranadive, herself a staunch trade union leader. Com. Ahilya Rangnekar, the leader of the heroic struggle of the Adivasis and a CPI(M) leader, is the sister of Com. BTR. All of them have passed away.
I had been fortunate to be in contact with Com. BTR for a long time in connection with the P and T trade union activities. He had attended the Conferences of P and T unions at All India level as also in the Kerala Circle. His guidance and advice were inspiring. Even on small details he was particular. Thousands of young workers have become militant workers after hearing him.
On his 34th death anniversary, my respectful homage to Com. B.T.Ranadive. We pledge to continue to tread the militant path shown by him.
Red Salute to Com. BTR !
V A N 06.04.2024