ATHENS CONGRESS OF TUI (P & R)
17 Wednesday Apr 2024
Posted in Uncategorized
17 Wednesday Apr 2024
Posted in Uncategorized
16 Tuesday Apr 2024
Posted in Uncategorized

15 Monday Apr 2024
Posted in Uncategorized

15 Monday Apr 2024
Posted in Uncategorized
13 Saturday Apr 2024
Posted in Uncategorized

13 Saturday Apr 2024
Posted in Uncategorized
13 Saturday Apr 2024
Posted in Uncategorized

Jayaraj Kg, Balu Melethil and 6 others
13 Saturday Apr 2024
Posted in Uncategorized

10 Wednesday Apr 2024
Posted in Uncategorized
10 Wednesday Apr 2024
Posted in Uncategorized
വാക്കുകളിലെ സ്ത്രീവിവേചനം അവസാനിപ്പിക്കുക
വിവിധമേഖലകളിലെന്ന പോലെ തന്നെ, സ്ത്രീവിവേചനം നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലും കാണാവുന്നതാണ്.
മനുഷ്യരല്ലാത്ത, പ്രകൃതിയിലെ ചരാചര വസ്തുക്കളെയും ജീവജാലങ്ങളെയും സൂചിപ്പിക്കുന്ന ബഹുവചനങ്ങൾ നോക്കുക :
പർവതങ്ങൾ, മലകൾ, നദികൾ, സമുദ്രങ്ങൾ, താഴ് വരകൾ, മരങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ, കാടുകൾ …
പശുക്കൾ, സിംഹങ്ങൾ, മാനുകൾ, കുതിരകൾ, ആനകൾ, പാമ്പുകൾ, പക്ഷികൾ, പട്ടികൾ, പുഴുക്കൾ, പൂച്ചകൾ, എലികൾ……
പുസ്തകങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ, മേശകൾ, ജനലുകൾ, വാതിലുകൾ, അലമാരകൾ, പേനകൾ, കത്തുകൾ…..
മിക്കവാറും എല്ലാ പദങ്ങളും അവസാനിക്കുന്നത് ‘ കൾ ‘, ‘ ങ്ങൾ ‘ എന്നീ അക്ഷരങ്ങളിലാണ്.
ഇനി മനുഷ്യരിലേക്ക് വരാം. പുരുഷൻ, സ്ത്രീ എന്നീ രണ്ടു വിഭാഗത്തിലും ബഹുവചനങ്ങൾ വരുമ്പോൾ എങ്ങിനെയാണ്?
വൃദ്ധന്മാർ … വൃദ്ധകൾ
ചെറുപ്പക്കാർ….. ചെറുപ്പക്കാരികൾ
സന്യാസിമാർ … സന്യാസിനികൾ
കുമാരന്മാർ …. കുമാരികൾ
പൂജാരിമാർ ….. പൂജാരിണികൾ
മഹാന്മാർ ……. മഹതികൾ
വരന്മാർ ….. വധുക്കൾ
വിഭാര്യന്മാർ …… വിധവകൾ
പുരുഷന്മാർ …… സ്ത്രീകൾ…..
സ്ത്രീ വിഭാഗത്തിന്റെ ബഹുവചനങ്ങൾ മിക്കവയും നദികളുടെയും മരങ്ങളുടെയും മൃഗങ്ങളുടെയും പോലെ ‘കൾ ‘ ‘ങ്ങൾ ‘ എന്നതിൽ അവസാനിക്കുന്നു. എന്നാൽ പുരുഷവിഭാഗത്തിന്റേത് കൂടുതലും ‘ ന്മാർ ‘ ക്കാർ ‘ എന്ന ആദരവോടെ യുള്ള വാക്കുകളിലാണ് അവസാനിക്കുന്നത്. ഈ ആദരവ് സ്ത്രീ വിഭാഗത്തിന്നു ലഭിക്കുന്നില്ല. പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീക്ക് പലപ്പോഴും അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടാറില്ലല്ലോ. ചിലപ്പോൾ അവർ ‘സാധനം ‘ മാത്രമാണല്ലോ.
എന്നാൽ കാലക്രമത്തിൽ ചില വാക്കുകൾ ‘ കൾ ‘ എന്നതിൽ നിന്നു മാറി ബഹുമാന സൂചകമായ ‘ മാർ ‘ വാക്കിലേക്ക് നീങ്ങിയിട്ടുണ്ട്. നോക്കുക :
അധ്യാപികമാർ,
രാജ്ഞിമാർ,
എയർഹോസ്‌റ്റ്സ്സുമാർ,
നഴ്സുമാർ,
രാജകുമാരിമാർ,
ചക്രവർത്തിനിമാർ….
( ഇത്തരുണത്തിൽ പണ്ട് പത്രങ്ങളിലും സംസാരിക്കുമ്പോഴും ഉപയോഗിച്ചിരുന്ന ‘ കമ്മ്യൂണിസ്റ്റുകൾ ‘ ‘സോഷ്യലിസ്റ്റുകൾ’ എന്നീ വാക്കുകൾ ‘ കമ്മ്യൂണിസ്റ്റുകാർ ‘, ‘ സോഷ്യലിസ്റ്റുകാർ ‘ എന്നായതും തിരിച്ച് ‘മാന്യന്മാരാ’ യിരുന്ന ‘ ‘കരിങ്കാലന്മാർ ‘ ‘കരിങ്കാലികൾ ‘ ആയതും ശ്രദ്ധിക്കുക ).
എന്തുകൊണ്ട് അധ്യാപികമാർ, നഴ്സുമാർ, എയർഹോസ്‌റ്റസ്സുമാർ, അമ്മമാർ എന്ന രീതിയിൽ സ്ത്രീ വിവേചനമില്ലാതെ ബാക്കി വാക്കുകളുംതാഴെ കൊടുത്ത രീതിയിൽ ഉപയോഗിച്ച് കൂടാ?
വൃദ്ധന്മാർ ….. വൃദ്ധമാർ
ചെറുപ്പക്കാർ … ചെറുപ്പക്കാരിമാർ
സന്യാസിമാർ …. സന്യാസിനിമാർ
കുമാരന്മാർ …. കുമാരിമാർ
പൂജാരിമാർ ….. പൂജാരിണിമാർ
മഹാന്മാർ …… മഹതിമാർ
വരന്മാർ …… വധുമാർ
വിഭാര്യന്മാർ …… വിധവമാർ
പുരുഷന്മാർ …… സ്ത്രീമാർ
( സ്ത്രീയുടെ ബഹുവചനമായി സ്ത്രീമാർ എന്ന വാക്ക് ഉച്ചരിക്കുവാൻ അല്പം വിഷമതയുണ്ടെന്നു ഒരു സുഹൃത്ത്.
‘ മേസ്ത്രിമാർ ‘ എന്ന് വിഷമം കൂടാതെ നാം പറയുന്നുണ്ടല്ലോ.)
ഭാഷാപണ്ഡിതരും സാമൂഹ്യ പ്രവർത്തകരും മഹിളാ സംഘടനകളുമെല്ലാം ആലോചിച്ചു വേണ്ട തീരുമാനം എടുക്കാൻ കഴിയുമെന്ന് ആശിക്കുന്നു.